var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Monday, November 23, 2009

ലിബര്‍ഹാന്‍ ചോര്‍ച്ച: സഭകള്‍ പ്രക്ഷുബ്ധമായി

Tuesday, November 24, 2009
ന്യൂദല്‍ഹി: ബാബരി മസ്ജിദ് തകര്‍ച്ചയുമായി ബന്ധപ്പെട്ട ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ മേശപ്പുറത്തു വെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. മാസങ്ങള്‍ക്കു മുമ്പ് കൈമാറിയ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കും പത്രത്തിന് ചോര്‍ത്തി കൊടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ റിപ്പോര്‍ട്ട് ചോര്‍ന്നത് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നല്ലെന്നും നടപ്പു സമ്മേളനത്തില്‍ തന്നെ നടപടിസഹിതം ഇതവതരിപ്പിക്കുമെന്നും മന്ത്രി ചിദംബരം ഉറപ്പു നല്‍കി.
ചോദ്യോത്തര വേള പോലും തടസ്സപ്പെടുത്തിയാണ് ലിബര്‍ഹാന്‍ കമീഷര്‍ റിപ്പോര്‍ട്ട് ഇരുസഭകളിലും പ്രക്ഷുബ്ധ രംഗങ്ങള്‍ക്ക് വഴിയൊരുക്കിയത്. പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനിയാണ് പ്രശ്നം ലോക്സഭയില്‍ ഉന്നയിച്ചത്. ജൂണ്‍ മുപ്പതിന് സര്‍ക്കാറിന് കൈമാറിയ റിപ്പോര്‍ട്ട് സഭയില്‍ വെക്കും മുമ്പെ പത്രത്തില്‍ അച്ചടിച്ചു വന്നത് ഞെട്ടിക്കുന്നതാണെന്ന് അദ്വാനി പറഞ്ഞു. സഭാ അലക്ഷ്യമാണ് ഇതിലൂടെ നടന്നത്. സര്‍ക്കാര്‍ അംഗീകരിച്ച റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ തന്നെയാണ് അച്ചടിച്ചതെന്ന് 'ഇന്ത്യന്‍ എക്സ്പ്രസ്' പത്രാധിപര്‍ സ്ഥിരീകരിക്കുകയും റിപ്പോര്‍ട്ടിന്റെ തുടര്‍ ഭാഗങ്ങള്‍ വരും ദിവസം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.
അയോധ്യയിലെ കെട്ടിടം തകരണമെന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടേയില്ല. അതു സംഭവിച്ച ഡിസംബര്‍ ആറ് ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ ദിവസമായിരുന്നു. ഇക്കാര്യം പരസ്യമായി ഞാന്‍ പറഞ്ഞിട്ടുണ്ട്. ലിബര്‍ഹാന്‍ കമീഷനു മുമ്പാകെയും ഇതു പറഞ്ഞതാണ്. അതേ സമയം വ്യക്തിപരമായി അയോധ്യ പ്രസ്ഥാനത്തില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞതില്‍ എന്നും അഭിമാനിക്കുന്ന ആളാണ് ഞാന്‍. എന്നാല്‍ വാജ്പേയിയെ പോലെ ഒരു സമുന്നത നേതാവിനെ കമീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയത് അപലപനീയമാണ്. എന്തായാലും റിപ്പോര്‍ട്ടിന്റെ പൂര്‍ണ വിവരങ്ങള്‍ അറിയാന്‍ സഭയിലെ അംഗങ്ങള്‍ക്ക് അവകാശമുണ്ട്. അവകാശലംഘന പ്രമേയമൊന്നും ഞാന്‍ അവതരിപ്പിക്കുന്നില്ല. എത്രയും പെട്ടെന്ന് ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെക്കാന്‍ സര്‍ക്കാര്‍ തയാറാകണം^അദ്വാനി പറഞ്ഞു.
കമീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നത് വലിയ പ്രശ്നമാണെന്നും ഉടന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തു വെക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സമാജ്വാദി പാര്‍ട്ടിയിലെ മുലായം സിങ് യാദവ് ആവശ്യപ്പെട്ടു. 1992 ഡിസംബര്‍ ആറിന് സംഭവിച്ച ദുരന്തത്തിന് ആരാണ് ഉത്തരവാദികളെന്ന് ജനങ്ങള്‍ക്ക് അറിയണം. അവര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു എന്നും വ്യക്തമാക്കണം^ മുലായം പറഞ്ഞു.
കമീഷന്‍ റിപ്പോര്‍ട്ട് കൈയില്‍ കിട്ടിയിട്ടും സഭയില്‍ വെക്കാതിരിക്കുന്നത് ശരിയായില്ലെന്ന് വാസുദേവാചാര്യ(സി.പി.എം) കുറ്റപ്പെടുത്തി. സര്‍ക്കാര്‍ തന്നെയാണോ റിപ്പോര്‍ട്ട് ചോര്‍ത്തിയതെന്നും വ്യക്തമാകണം. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ആവശ്യത്തെ അദ്ദേഹവും ശരിവെച്ചു.ധാരാസിങ് ചൌഹാനും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തു വന്നു.തുടര്‍ന്നാണ സഭയിലുണ്ടായിരുന്ന ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ വിശദീകരണം നല്‍കാന്‍ സ്പീക്കര്‍ മീരാകുമാര്‍ ക്ഷണിച്ചത്.
ജൂണ്‍ മുപ്പതിനാണ് കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം പറഞ്ഞു. റിപ്പോര്‍ട്ട് സഭയില്‍ വെക്കാന്‍ സാധാരണഗതിയില്‍ ആറു മാസത്തെ കാലയളവുണ്ട്. നടപ്പു സമ്മേളനത്തില്‍ തന്നെ റിപ്പോര്‍ട്ടും നടപടിയും സഭക്കു മുമ്പാകെ വെക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതുമാണ്.
നിശ്ചിത സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിക്കാനിരിക്കെ, അതിന്റെ ഉള്ളടക്കം ചോര്‍ന്നത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍ വാര്‍ത്തയെ കുറിച്ചോ അത് കൊടുത്ത രീതിയെ കുറിച്ചോ താന്‍ ഒന്നും പറയുന്നില്ലെന്ന് ചിദംബരം പറഞ്ഞു. റിപ്പോര്‍ട്ടിഴന്റ ഒറ്റ കോപ്പി മാത്രമാണ് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചത്. അതാകട്ടെ സുരക്ഷിതമായ കസ്റ്റഡിയിലുമാണ്^ ചിദംബരം വ്യക്തമാക്കി.
എന്നാല്‍, മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ ബി.ജെ.പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി സഭാ നടപടികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. റിപ്പോര്‍ട്ട് ഉടന്‍ വെക്കണമെന്ന മുദ്രാവാക്യം വിളികളും തുടര്‍ന്നു. അല്‍പനേരം മറ്റു നടപടികളിലേക്ക് കടന്നെങ്കിലും ഒച്ചപ്പാട് തുടര്‍ന്നതോടെ സഭ പന്ത്രണ്ട് മണി വരെ നിര്‍ത്തി വെച്ചു. വീണ്ടും സഭ സമ്മേളിച്ചപ്പോഴും പ്രതിഷേധം തുടര്‍ന്നു. പിന്നീട് രണ്ടുമണിക്ക് വീണ്ടും ചേര്‍ന്ന സഭ ബഹളം കാരണം പൂര്‍ണമായി പിരിയുകയായിരുന്നു. രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലിയാണ് പ്രശ്നം ഉന്നയിച്ചത്. റിപ്പോര്‍ട്ട് ചോര്‍ന്നത് അവകാശലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. സീതാറാം യെച്ചൂരി ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കളും സര്‍ക്കാറിനെതിരെ രംഗത്തു വന്നു. ചിദംബരത്തിന്റെ പ്രസ്താവന പ്രതിപക്ഷത്തെ ശാന്തരാക്കിയില്ല. രണ്ടു മണിക്ക് ചേര്‍ന്ന സഭ നടപടികളൊന്നും കൈക്കൊള്ളാനാകാതെ പിരിഞ്ഞു.
മാധ്യമം

No comments:

Blog Archive