var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Monday, November 23, 2009

ഇറങ്ങിപ്പോയത് ഇസ്ലാമിനും സൌദിക്കുമെതിരായ ദുരാരോപണം സഹിക്കാനാവാത്തതിനാല്‍ -ഫൈസല്‍ തറാദ്

Monday, November 23, 2009
ന്യൂദല്‍ഹി: ഇന്ത്യയുടെ രാഷ്ട്രപതിയെ പോലൊരു വിശിഷ്ടാതിഥിയെ വേദിയിലിരുത്തി ഇസ്ലാമിനും സൌദി അറേബ്യക്കുമെതിരെ ദുരാരോപണങ്ങള്‍ ഉന്നയിച്ചത് സഹിക്കാനാവാതെയാണ് വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ജൂറി സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയതെന്ന് സൌദി അംബാസഡര്‍ ഫൈസല്‍ ഹസന്‍ തറാദ്.

സൌദി അംബാസഡറെന്ന നിലയില്‍ നയതന്ത്ര ബന്ധം കാത്തുസൂക്ഷിക്കുന്നതിനാണ് പല പരിപാടികള്‍ക്കും ക്ഷണിക്കാറുള്ളത്. ശനിയാഴ്ചത്തെ പരിപാടി സര്‍ക്കാറിന്റെ ഔദ്യോഗിക പരിപാടിയായിരുന്നില്ലെങ്കിലും നയതന്ത്ര പ്രതിനിധിയെന്ന നിലയിലായിരുന്നു ക്ഷണം. രാഷ്ട്രപതി പങ്കെടുക്കുന്ന അന്താരാഷ്ട്ര ജഡ്ജിമാരുടെ സമ്മേളനമെന്ന നിലയില്‍ ഗൌരവമായ സദസ്സിലാണ് രാംജത്മലാനി സൌദിയെയും ഇസ്ലാമിനെയും കുറിച്ച് വസ്തുതാവിരുദ്ധവും ഗുരുതരവുമായ ആരോപണം ഉന്നയിച്ചത്. ഇതേതുടര്‍ന്ന് സദസ്സില്‍നിന്ന് എഴുന്നേറ്റ് രാഷ്ട്രപതിയെ പ്രതിഷേധമറിയിച്ചാണ് ഇറങ്ങിപ്പോയത്. ആരോപണം ഉന്നയിച്ച വ്യക്തി ഔദ്യോഗിക സ്ഥാനമുള്ളയാള്‍ ആണോ എന്നതല്ല, ആരുടെ മുന്നിലാണിത് പറഞ്ഞത് എന്നതാണ് പ്രശ്നം^ സൌദി അംബാസഡര്‍ പറഞ്ഞു. ഹാളില്‍നിന്നിറങ്ങിയപ്പോള്‍ പിന്തിരിപ്പിക്കാന്‍ പിന്നാലെ വന്ന സംഘാടകര്‍ക്ക് മുമ്പാകെ രണ്ട് വ്യവസ്ഥകളാണ് വെച്ചത്. ഒന്നുകില്‍ പ്രസംഗത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഔദ്യോഗികമായി ആരെങ്കിലും ക്ഷമാപണം നടത്തുക. അല്ലെങ്കില്‍ ഇന്ത്യാ ഗവണ്‍മെന്റുമായി ബന്ധപ്പെട്ടവര്‍ ഈ ആരോപണത്തെ തള്ളിപ്പറയുക. അതുവരെ ഹാളിലേക്ക് കടക്കുകയില്ലെന്ന് അവരോട് വ്യക്തമാക്കി.

തുടര്‍ന്ന് രാഷ്ട്രപതി ഭവനിലെ ഉന്നത ഉദ്യോഗസ്ഥനെത്തി സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. കേന്ദ്ര മന്ത്രി വീരപ്പമൊയ്ലി അതേ വേദിയില്‍ രാംജത്മലാനിയെ തള്ളിപ്പറഞ്ഞ് ഇന്ത്യാ ഗവണ്‍മെന്റിന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഇത് രണ്ടും ചെയ്തതിനാലാണ് സമ്മേളനത്തില്‍ തിരിച്ച് കയറിയതെന്ന് ഫൈസല്‍ തറാദ് വ്യക്തമാക്കി.
മാധ്യമം

No comments:

Blog Archive