var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Monday, November 23, 2009

കുറ്റവാളികളെ ശിക്ഷിക്കൂ: മുസ്ലിം നേതാക്കള്‍

Tuesday, November 24, 2009
ന്യൂദല്‍ഹി: ബാബരി മസ്ജിദ് തകര്‍ച്ചക്കു പിന്നിലെ ദീര്‍ഘകാലമായി മൂടിവെക്കപ്പെട്ട സത്യങ്ങള്‍ പൊതുജനങ്ങള്‍ക്കു മുമ്പാകെ ഔദ്യോഗികമായി കൊണ്ടുവരണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും മുസ്ലിം സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. മസ്ജിദ് തകര്‍ന്നിട്ട് 17 വര്‍ഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് മേശപ്പുറത്തു വെക്കാത്തതെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നേതാവ് മൌലാനാ നിയാസ് അഹ്മദ് ഫാറൂഖി ചോദിച്ചു. 17 വര്‍ഷത്തെ കാത്തിരിപ്പിനിടയില്‍ കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ചെലവാക്കി. എന്നിട്ടും ഒരു ഫലവുമുണ്ടായില്ലെന്ന് ഫാറൂഖി കുറ്റപ്പെടുത്തി. സത്യം മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നവരും റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെക്കാന്‍ മടികാണിക്കുന്നവരും നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ഒരേപോലെ പങ്കാളികളാണെന്ന് അദ്ദേഹം ആരോപിച്ചു.
ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നത് റിപ്പോര്‍ട്ടിന്റെ പ്രതിഫലനം കുറക്കുമെന്ന് ഉര്‍ദു പത്രമായ നയീ ദുനിയ പത്രാധിപരും മുന്‍ എം.പിയുമായ ബി.എസ്.പി ദേശീയ സെക്രട്ടറി ശാഹിദ് സിദ്ദീഖി പറഞ്ഞു. ചോര്‍ച്ചയെ തുടര്‍ന്ന് തര്‍ക്കങ്ങളിലേക്ക് ശ്രദ്ധ മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടിന്മേല്‍ എന്തു നടപടി കൈക്കൊള്ളുമെന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കാന്‍ ബാബരി മസ്ജിദ് മൂവ്മെന്റ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറും മുന്‍ എം.പിയുമായ സയ്യിദ് ഷഹാബുദ്ദീന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

മാധ്യമം

No comments:

Blog Archive