var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Tuesday, June 28, 2011

വേദക്കാർ പരസ്പരം സുഹൃത്തുക്കൾ

ഹാ റൂ ൻ യ ഹ് യാ



സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും മതമാൺ ഇസ്ലാം. പക്ഷെ, അതിന്റെ ധർമശാസ്ത്രത്തിന്ന് തെറ്റായ പ്രതിച്ഛായ നൽകാൻ ചില കേന്ദ്രങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുകയാൺ. ഭൂമുഖത്ത് സമാധാനത്തിന്റെയും ക്ഷേമത്തിന്റെയും ഭവനമുണ്ടാക്കാൻ ഇസ്ലാം മനുഷ്യരോടാജ്ഞാപിക്കുന്നു. എന്നാൽ, മുസ്ലിംകൾക്കും ഇതര മതവിശ്വാസികൾക്കുമിടയിൽ സംഘർഷമാണെന്നു വരുത്തിതീർക്കാനാൺ ഈ കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. പക്ഷെ, ക്രിസ്ത്യാനികളെയും ജൂതന്മാരെയും ‘വേദക്കാർ’ എന്ന് ഖുർ ആൻ പരിചയപ്പെടുത്തുന്നത് തികച്ചും നീതിയും കരുണാപരവുമത്രെ. അല്ലാഹു പറയുന്നു:

‘മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു. [60:8]

‘ഏറ്റവും നല്ലരീതിയിലല്ലാതെ നിങ്ങള്‍ വേദക്കാരുമായി സംവാദത്തിലേര്‍പ്പെടരുത്; അവരിലെ അതിക്രമികളോടൊഴികെ. നിങ്ങള്‍ പറയൂ: "ഞങ്ങള്‍ക്ക് ഇറക്കിത്തന്നതിലും നിങ്ങള്‍ക്ക് ഇറക്കിത്തന്നതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ. ഞങ്ങള്‍ അവനെ മാത്രം അനുസരിക്കുന്നവരാണ്." [29: 46]



സ്വന്തം മതത്തിൽ ആത്മാർത്ഥതയുള്ളവർ വേദക്കാർക്കിടയിലുണ്ടെന്ന് ഖുർ ആൻ പ്രസ്താവിക്കുന്നു:

‘വേദക്കാരിലൊരു വിഭാഗമുണ്ട്. അല്ലാഹുവിലും നിങ്ങള്‍ക്കവതീര്‍ണമായ വേദത്തിലും അവര്‍ക്കവതീര്‍ണമായ വേദത്തിലും വിശ്വസിക്കുന്നവരാണവര്‍. അല്ലാഹുവോട് ഭയഭക്തിയുള്ളവരുമാണ്. നിസ്സാര വിലയ്ക്ക് അവര്‍ അല്ലാഹുവിന്റെ വചനങ്ങള്‍ വില്‍ക്കുകയില്ല. അവര്‍ക്കു തന്നെയാണ് അവരുടെ നാഥന്റെ അടുക്കല്‍ മഹത്തായ പ്രതിഫലമുള്ളത്. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്കുനോക്കുന്നവനാണ്. [3:199]

‘അവരെല്ലാം ഒരുപോലെയല്ല. വേദക്കാരില്‍ നേര്‍വഴിയില്‍ നിലകൊള്ളുന്ന ഒരു വിഭാഗമുണ്ട്. അവര്‍ രാത്രി വേളകളില്‍ സാഷ്ടാംഗം പ്രണമിച്ച് അല്ലാഹുവിന്റെ വചനങ്ങള്‍ പാരായണം ചെയ്യുന്നു.

‘അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു. നന്മ കല്‍പിക്കുന്നു. തിന്മ തടയുന്നു. നല്ല കാര്യങ്ങളില്‍ ഉത്സുകരാകുന്നു. അവര്‍ സജ്ജനങ്ങളില്‍ പെട്ടവരാണ്.

‘അവരെന്തു നന്മ ചെയ്താലും അതിന്റെ ഫലം അവര്‍ക്കു ലഭിക്കാതിരിക്കില്ല. അല്ലാഹു യഥാര്‍ഥ ഭക്തന്മാരെ തിരിച്ചറിയുന്നവനാകുന്നു. ‘ [3: 113 – 115]

സത്യവിശ്വാസികളോ യഹൂദരോ സാബികളോ ക്രിസ്ത്യാനികളോ ആരാവട്ടെ; അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഒന്നും പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. [5:69]

സ്നേഹം, സമാധാനം, സഹിഷ്ണുത, നീതി എന്നിവയുടെ അടിസ്ഥാനത്തിൽ സ്ഥാപിതമായതായാൺ, ദൈവിക ഗ്രന്ഥങ്ങളിൽ, ഒരു മാതൃകാ സമൂഹം വിവരിക്കപ്പെട്ടിരിക്കുന്നത്. ഉദാഹരണമായി, ജൂതന്മാർക്ക് ദൈവം നൽകിയ തോറ ഒരു മാർഗദർശനമായിരുന്നുവെന്ന് ഖുർ ആൻ നമ്മോട് പറയുന്നു:

നാം തന്നെയാണ് തൌറാത്ത് ഇറക്കിയത്. അതില്‍ വെളിച്ചവും നേര്‍വഴിയുമുണ്ട്. അല്ലാഹുവിന് അടിപ്പെട്ടുജീവിച്ച പ്രവാചകന്മാര്‍ യഹൂദര്‍ക്ക് അതനുസരിച്ച് വിധി നടത്തിയിരുന്നു. പുണ്യപുരുഷന്മാരും പണ്ഡിതന്മാരും അതുതന്നെ ചെയ്തു. കാരണം, അവരെയായിരുന്നു വേദപുസ്തകത്തിന്റെ സംരക്ഷണം ഏല്‍പിച്ചിരുന്നത്. അവരതിന് സാക്ഷികളുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കരുത്. എന്നെ മാത്രം ഭയപ്പെടുക. എന്റെ വചനങ്ങള്‍ നിസ്സാര വിലയ്ക്ക് വില്‍ക്കരുത്. ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവര്‍ തന്നെയാണ് അവിശ്വാസികള്‍. [5:44]

ചരിത്രപരമായ പ്രശ്നങ്ങൾ, മുൻ വിധികൾ, തെറ്റിദ്ധാരണകൾ എന്നിവയിലൂടെ, മുസ്ലിംകൾക്കും, ക്രിസ്ത്യാനികൾക്കും, ജൂതന്മാർക്കുമിടയിലുണ്ടായിട്ടുള്ള സംഘർഷങ്ങൾക്ക് എന്നെന്നേക്കുമായി ഒരറുതി വരുത്തേണ്ടതുണ്ട്. മൂന്നു മതക്കാരും പരസ്പരം മനസ്സിലാക്കി സഹിഷ്ണുതയോടെ കഴിയേണ്ടതുണ്ട്. അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളേക്കാൾ പൊതുകാര്യങ്ങളും, തൊന്തരവുണ്ടാക്കുന്നവയെക്കാൾ ഗുണപ്രദമായവയും, സംഹാരാത്മകമായവയെക്കാൾ നിർമാണാത്മകമായവയും, പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നവയെക്കാൾ സഹകരണാത്മകമായവയും, വേർതിരിവുണ്ടാക്കുന്നവയെക്കാൾ അവിഭാജ്യമായവയും, ഒറ്റപ്പെടുത്തുന്നവയെക്കാൾ ഐക്യമുണ്ടാക്കുന്നവയും വളർത്തിയെടുക്കുകയാൺ പ്രധാനം. വിശ്വാസികളുടെ ഉത്തരവാദിത്തം ഖുർ ആൻ വിവരിക്കുന്നതിങ്ങനെ:

‘സത്യനിഷേധികളും പരസ്പരം ആത്മമിത്രങ്ങളാണ്. അതിനാല്‍ നിങ്ങളങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നാട്ടില്‍ കുഴപ്പവും വമ്പിച്ച നാശവുമുണ്ടാകും. [8: 73]

ഭൂമുഖത്ത് സമാധാന പാലകരും സമാധാന സംരക്ഷകരുമായി വർത്തിക്കാനാൺ വിശ്വാസികളോട് ഖുർ ആൻ ആജ്ഞാപിക്കുന്നത്. സമാധാന ഭംഗം വരുത്തുന്നവരെ, യാതൊരു നീതീകരണവുമില്ലാതെ യുദ്ധപ്രഖ്യാപനം നടത്തുന്നവർ, നിരപരാധികളെ കൊന്നൊടുക്കുന്നവർ എന്നിവരെ അല്ലാഹു ആക്ഷേപിക്കുകയാൺ ചെയ്തിരിക്കുന്നത്. സകൽ ജനതതിക്കും സമാധാനത്തോടെ വർത്തിക്കാൻ കഴിയുന്ന ഒരു ലോകം സൃഷ്ടിക്കാൻ വിശ്വാസികളോടവൻ ആഹ്വാനം ചെയ്തിരിക്കുന്നു. മാനവരാശിക്ക്, സമാധാനവും സുരക്ഷയും ഉറപ്പു നൽകുക വളരെ പ്രധാനമാൺ.

ധാർമിക മൂല്യങ്ങളിൽ നിന്നുള്ള മനുഷ്യന്റെ അകൽച്ചയാൺ യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും സകല വിധ അഴിമതികളുടെയും മൂല വേർ.

മതത്തിന്റെ പേരിൽ ചിലയാളുകൾ നടത്തുന്ന തലതിരിഞ്ഞ വ്യാഖ്യാനങ്ങൾ, പലപ്പോഴും, മതത്തിന്റെ നീതി ശാസ്ത്രത്തെ കുറിച്ച വേണ്ടത്ര പിടിപാടില്ലാത്തവരിൽ സ്വാധീനം ചെലുത്തിയേക്കും. മത നീതിശാസ്ത്രത്തിന്ന് വിരുദ്ധമായ പ്രവർത്തനങ്ങളിലേർപ്പെടാൻ ഇത് ഹേതുവായി തീരുകയും ചെയ്തേക്കും. വിയോജിപ്പുകളെയും പ്രശ്നങ്ങളെയും ഹിംസാമാർഗത്തിലൂടെ പരിഹരിക്കണമെന്നു വിശ്വസിക്കുകയും, പീഡനങ്ങൾ നടപ്പിൽ വരുത്തുകയും ചെയ്യുന്നവരെ നേരിടുന്നതിൽ വിശ്വാസികളുടെ ഐക്യത്തിന്ന് വളരെ പ്രാധാന്യമുണ്ട്.

ഈ ലക്ഷ്യം നേടിയെടുക്കാൻ പരമാവധി യത്നിക്കുക ഓരോ ക്രിസ്ത്യൻ - ജൂത – മുസ്ലിം വിശ്വാസികളുടെയും ബാധ്യതയാൺ. അല്ലാഹുവിൽ വിശ്വസിക്കുകയും അവന്റെ അംഗീകാരം നേടാൻ ശ്രമിക്കുകയും, അവന്ന് കീഴ്വണങ്ങുകയും, അവനിൽ മാത്രം ഹൃദയം ബന്ധിതമാക്കുകയും, അവനെ വാഴ്ത്തുകയും, അടിസ്ഥാനപരമായി ഒരേ മൂല്യങ്ങൾ പരി രക്ഷിക്കുകയും ചെയ്യുന്ന ക്രിസ്ത്യൻ - ജൂത – മുസ്ലിം വിശ്വാസികൾ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുകയാൺ ശരിയായ രീതി. മതമൂല്യങ്ങ്ല്ക്കനുസൃതമായി ജീവിക്കുകയും നിർമ്മതത്ത്വത്തിന്റെ അപകടങ്ങൾ തടയുകയും, നിരീശ്വര – ഭൌതിക വാദങ്ങൾക്കെതിരെ പടപൊരുതുകയും ചെയ്യുന്നതിന്ന് ആത്മാർത്ഥതയുള്ള വിശ്വാസികൾ ഐക്യപ്പെടേണ്ടതുണ്ട്.

അജ്ഞതയിൽനിന്നും മതമൂല്യങ്ങളുടെ ശത്രുക്കളുടെ പ്രകോപനങ്ങളിൽനിന്നും ഉടലെടുക്കുന്ന മുൻവിധികൾ ഉച്ഛാടനം ചെയ്യപ്പെടേണ്ടതുണ്ട്.

അത്യുന്നത മൂല്യങ്ങൾ ഭൂമുഖത്ത് വ്യാപിക്കുന്നതിന്ന് ഇവരുടെ സഹകരണം ആവശ്യമാൺ. സ്നേഹം, ബഹുമാനം, സഹിഷ്ണ്തത, പരസ്പര ധാരണ, മൈത്രി, സഹകരണം എന്നീ അടിസ്ഥാന സ്തംഭങ്ങളിന്മേൽ നിർമ്മിതമായതായിരിക്കണം ഈ സഹകരണം. കർമങ്ങളുടെ അടിയന്തിരാവശ്യം പരിഗണിച്ച്, സംഘർഷം, ഭിന്നത, തർക്കം എന്നിവയിലേക്കു നയിക്കുന്ന ഘടകങ്ങളിൽ നിന്നും അകന്നു നിൽക്കേണ്ടതുണ്ട്. വേദക്കാരോട് യോജിപ്പിന്നുള്ള മുസ്ലിം ആഹ്വാനം ഖുർ ആൻ ഇങ്ങനെ രേഖപ്പെടുത്തുന്നു:

‘പറയുക: വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒന്നുപോലെ അംഗീകരിക്കുന്ന തത്ത്വത്തിലേക്കു വരിക. അതിതാണ്: "അല്ലാഹു അല്ലാത്ത ആര്‍ക്കും നാം വഴിപ്പെടാതിരിക്കുക; അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക; അല്ലാഹുവെ കൂടാതെ നമ്മില്‍ ചിലര്‍ മറ്റുചിലരെ രക്ഷാധികാരികളാക്കാതിരിക്കുക." ഇനിയും അവര്‍പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍ പറയുക: "ഞങ്ങള്‍ മുസ്ലിംകളാണ്. നിങ്ങളതിന് സാക്ഷികളാവുക." [3: 64]

ജൂതന്മാർ മുസ്ലിം ഭരണത്തിൽ

ഹാറൂൻ യഹ് യ

• ഇൽട്രിം ബായസീദിന്റെ കാലത്ത്, കമാൽ റൈസിന്റെ നേതൃത്വത്തിലുള്ള ഒരു കപ്പൽ പട, സ്പൈനിൽ നിന്നു നാട് കടത്തപ്പെട്ട ജൂതന്മാരെ ഒട്ടോമൻ ഭരണപ്രദേശങ്ങളിൽ കൊണ്ടുവന്നു കുടിയിരുത്തുകയുണ്ടായി.
• സുൽത്താൻ ബായസീദ്, തന്റെ സാമ്രാജ്യത്തിലേക്ക്, ജൂതന്മാരെ സ്വാഗതം ചെയ്യുകയും, അവരർഹിക്കുന്ന ആദരവും സ്വീകരണവും അവർക്ക് നൽകണമെന്ന് ജനങ്ങളോട് ആജ്ഞാപിക്കുന്ന ഒരുത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

മുഹമ്മദ് ഫാതിഹിന്റെ കാലം
• സുൽത്താൻ മുഹമ്മദ് കോൺസ്റ്റോണ്ടിനോപ്പിൾ പിടിച്ചടക്കിയപ്പോൾ, അവിടത്തെ ജൂതന്മാരെയും ക്രിസ്ത്യാനികളെയും സ്വതന്ത്രരായി ജീവിക്കാനനുവദിക്കുകയായിരുന്നു.
• മുസ്ലിംകളുടെയും മുസ്ലിം ലോകത്തിന്റെയും നീതിയെയും സഹിഷ്ണുതയെയും കുറിച്ച്, മൂല്യവത്തായ ഗ്രന്ഥങ്ങൾ രചിച്ച് പ്രസിദ്ധനായ Andre Miquel എഴുതി:
‘ബൈസാണ്ട്രിയൻ - ലാറ്റിൻ കാലഘട്ടങ്ങളിൽ ഇല്ലാത്ത ഒരു അഡ്മിനിഷ്ട്രേറ്റഡ് ഭരണത്തിലായിരുന്നു ക്രൈസ്തവ സമൂഹങ്ങൾ ജീവിച്ചത്. ആസൂത്രിത പീഡനങ്ങൾക്കവർ വിധേയരാക്കപ്പെട്ടില്ലെന്ന് മാത്രമല്ല, സാമ്രാജ്യം, വിശിഷ്യാ ഇസ്തംബൂൾ, പീഡിതരായ ജൂതന്മാരുടെ അഭയ കേന്ദ്രമായിത്തീരുകയും ചെയ്തിരുന്നു. നിർബന്ധ മതപരിവർത്തനങ്ങൾക്കവർ വിധേരായിരുന്നില്ല. [The History of The Ottoman State and Civilization. P.467 1994]
• ഇസ്തംബൂൾ പിടിച്ചടക്കിയ വേളയിൽ, തന്റെ മുമ്പിൽ കമിഴ്ന്നു കിടന്ന പുരോഹിതനോടും മുൻ ഓർത്തോഡക്സ് സഭാ പാത്രിയാർക്കീസിനോടും, സുൽത്താൻ മുഹമ്മദ് പറഞ്ഞതിങ്ങനെയാണ്:
‘എഴുനെൽക്കൂ! ഞാൻ സുൽത്താൻ മുഹമ്മദ്. ഇന്ന് മുതൽ നിങ്ങളുടെ ജീവന്നോ സ്വത്തിന്നോ എന്റെ വിദ്വാഷം ഭയപ്പെടേണ്ടതില്ലെന്ന്, താങ്കളോടും താങ്കളുടെ ജനങ്ങളോടും ഞാൻ പറയുന്നു.’
• എല്ലാതരം വിഭാഗങ്ങൾക്കും വിശ്വാസങ്ങൾക്കും സ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന ഒരുത്തരവാണ് സുൽത്താൻ മുഹമ്മദ് പുറപ്പെടുവിച്ചത്.


അന്തലൂസിയൻ ഉമയ്യാഭരണത്തിൽ
• ഉമയ്യാ ഭരണകാലത്ത്, അന്തലൂസിൽ കഴിഞ്ഞിരുന്ന ജൂതന്മാരെ കുറിച്ച് ചരിത്ര രേഖകൾ പറയുന്നതിങ്ങനെ:
‘ഗ്രനഡെയിലെ ജൂതന്മാരുടെ പ്രതാപം കാണാത്തവർ പ്രതാപമെന്തെന്നറിഞ്ഞിട്ടില്ല. അന്നത്തെ ജൂതന്മാർക്ക് ഏറ്റവും സുരക്ഷിത കേന്ദ്രം ഗ്രനഡെയായിരുന്നു.

ഒട്ടോമൻ പലസ്തീനിൽ
• 500 വർഷം പലസ്തീൻ ഭരിച്ച ഒട്ടൊമൻ ഭരണകൂടം വലിയ സുരക്ഷയും സമാധാനവുമായിരുന്നു അവിടത്തെ വേദക്കാർക്ക് നൽകിയിരുന്നത്. ഇതെ കുറിച്ച്, ഇസ്രായേലിലെ ഒരു മുൻ വിദേശകാര്യ മന്ത്രി Ebba Eban പറയുന്നതിങ്ങനെയാണ്:
‘റോമക്കാരിൽ നിന്നും മറ്റ് അധിനിവേശ ശക്തികളിൽ നിന്നും പീഡനങ്ങളും രക്തച്ചൊരിച്ചിലുമായിരുന്നു ജൂതന്മാരും ജറൂസലേമും അനുഭവിച്ചത്. സുൽത്താൻ Yaunz Selin രാജ്യം പിടിച്ചെടുത്ത ശേഷമാണ്, മനുഷ്യത്വവും സമാധാനവും സമാധാന ജീവിതവുമെല്ലാമെന്താണെന്ന് ജൂത ജനത കണ്ടത്.’ [We Have Never Been A Race. Tercuman. May 7. 1983]


സൽജൂക് ഭരണത്തിൽ
• രണ്ടാം കുരിശ് യുദ്ധത്തിൽ പങ്കെടുത്ത ഒരു പുരോഹിതൻ, വേദക്കാരോടുള്ള മുസ്ലിം സമീപനത്തെ കുറിച്ച്, തന്റെ ഓർമക്കുറിപ്പുകളിൽ രേഖപ്പെടുത്തുന്നു:
‘ദൌർഭാഗ്യകരമായ ഈ അവമാനങ്ങൾ കണ്ട തുർക്കികൾ, പാവങ്ങളെ ഉദാരമായി ആഹാരമൂട്ടുകയും ദുരിതങ്ങളിൽ നിന്ന് മോചിപ്പിക്കുക്അയും ചെയ്തു… ഇതര മതസ്തരിൽ നിന്നുണ്ടായ ഈ രക്ഷാ പ്രവർത്തനം കുരിശു യുദ്ധക്കാരുടേതുമായി താരതംയം ചെയ്യാനവരെ പ്രേരിപ്പിക്കുകയായിരുന്നു. തദ്ഫലമായി, വലിയൊരു വിഭാഗം, തങ്ങളുടെ രക്ഷകരായ മുസ്ലിംകളുടെ മതത്തിലേക്ക്, സ്വമേധയാ, പരിവർത്തനം ചെയ്യുകയായിരുന്നു.’ [ The National, Islamic and Humanistic Principles of Turkish World Order. Vol. 2. P. 138]


വേദക്കാർ ദിമ്മികൾ
• ഇസ്ലാമിക ചരിത്രത്തിൽ, അടിമകളായായിരുന്നില്ല വേദക്കാർ പരിഗണിക്കപ്പെട്ടിരുന്നത്, പ്രത്യുത, ദിമ്മികളായായിരുന്നു.
• മുസ്ലിം ആധിപത്യം അംഗീകരിക്കുകയും ‘ജിസ് യ’ – ഒരു പ്രത്യേക നികുതി- കൊടുക്കുകയും ചെയ്യുന്ന അമുസ്ലിംകൾക്ക് ലഭിക്കുന്ന ഒരു പദവിയാണ് ‘ദിമ്മി’.
• സ്വന്തം ജീവന്നും സ്വത്തിന്നും സുരക്ഷ ഉറപ്പു ലഭിക്കുക, മതത്തിന്നും മനസ്സാക്ഷിക്കും സ്വാതന്ത്ര്യം ലഭിക്കുക, സൈനിക പ്രവർത്തനങ്ങളിൽ നിന്ന് ഒഴിച്ചു നിറുത്തപ്പെടുക, തങ്ങൾക്കിടയിലുണ്ടാകുന്ന തർക്കങ്ങൾക്ക് സ്വന്തം മതനിയമങ്ങളനുസരിച്ച് പരിഹാരം കണ്ടെത്താൻ സ്വാതന്ത്ര്യം ലഭിക്കുക എന്നിവയായിരുന്നു ഈ പദവി കൊണ്ട് ലഭിക്കുന്ന നേട്ടങ്ങൾ. ആവശ്യ ഘട്ടങ്ങളിൽ, ഈ നികുതിയിൽ ഇളവ് അനുവദിക്കപ്പെടുകയും ചെയ്തിരുന്നു.
• ബൈസാണ്ട്രിയക്കാരുമായുള്ള ഒരു യുദ്ധ വേളയിൽ, ക്രൈസ്തവ സമൂഹങ്ങൾക്ക് വേണ്ടത്ര സുരക്ഷ ഉറപ്പുവരുത്താൻ മുസ്ലിംകൾക്ക് കഴിയാതെ വന്നൊരവസ്ഥയുണ്ടായപ്പോൾ, അവരിൽ നിന്ന് ഈടാക്കിയ ജിസ് യ അവർക്ക് തന്നെ തിരിച്ചു കൊടുക്കുകയായിരുന്നു. പ്രവാചകൻ മുസ്ലിം സമൂഹത്തെ പഠിപ്പിച്ച മഹിതമൂല്യങ്ങളിൽ ഒരുദാഹരണമാണിത്.

Tuesday, June 21, 2011

കൂര്‍മ്മത്ത്: കോർമത്ത് സംഗമ DVD പ്രകാശനം

കൂര്‍മ്മത്ത്: കോര്‍മത്ത് സംഗമ DVD പ്രകാശനം: "ജൂണ്‍ 26 ഞായറാഴ്ച രാവിലെ 9 മണിക്ക് തിരൂരങ്ങാടിയില്‍ 2011 ഏപ്രില്‍ 3 ന്ന് മഞ്ചേരിയില്‍ നടന്ന കോര്‍മ്മത്ത് കുടുംബ സംഗമ പരിപാടിയുടെ DVD തയ്യാറായി. ര..."

Tuesday, June 14, 2011

Wednesday, June 8, 2011

പ്രഖ്യാപനം നല്ലത്; പ്രവൃത്തിയാണ് പ്രധാനം | Madhyamam

പ്രഖ്യാപനം നല്ലത്; പ്രവൃത്തിയാണ് പ്രധാനം | Madhyamam

പദക്കസര്‍ത്തുകള്‍ക്കു പിന്നില്‍ ഒബാമയുടെ ഗൂഢലക്ഷ്യങ്ങള്‍ | Madhyamam

പദക്കസര്‍ത്തുകള്‍ക്കു പിന്നില്‍ ഒബാമയുടെ ഗൂഢലക്ഷ്യങ്ങള്‍ | Madhyamam

നാടകം കളിക്കുന്നതാര്, രാംദേവോ കേന്ദ്രമോ? | Madhyamam

നാടകം കളിക്കുന്നതാര്, രാംദേവോ കേന്ദ്രമോ? | Madhyamam

ഹൈടെക് യോഗി | Madhyamam

ഹൈടെക് യോഗി | Madhyamam

അന്ധവിശ്വാസം മുന്നോട്ട്! | Madhyamam

അന്ധവിശ്വാസം മുന്നോട്ട്! | Madhyamam

ആത്മീയാചാര്യന്മാരും വിചാരണ ചെയ്യപ്പെടണം | Madhyamam

ആത്മീയാചാര്യന്മാരും വിചാരണ ചെയ്യപ്പെടണം | Madhyamam

പുതിയ അധ്യയനവര്‍ഷം പ്രതീക്ഷകള്‍ എന്തൊക്കെ? | Madhyamam

പുതിയ അധ്യയനവര്‍ഷം പ്രതീക്ഷകള്‍ എന്തൊക്കെ? | Madhyamam

മാനദണ്ഡങ്ങള്‍ പാലിക്കുന്ന എല്ലാവര്‍ക്കും സിബിഎസ്ഇ, ഐസിഎസ് സ്‌കൂളുകള്‍ | Madhyamam

മാനദണ്ഡങ്ങള്‍ പാലിക്കുന്ന എല്ലാവര്‍ക്കും സിബിഎസ്ഇ, ഐസിഎസ് സ്‌കൂളുകള്‍ | Madhyamam

Blog Archive