var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Saturday, May 31, 2008

ഇന്ന് ഉല്‍ഘാടനം

അക്കാദമിക് ഷൊപ്പിംഗിന്റേ അല്‍ഭുത ലൊകത്തിലെക്ക് സ്വാഗതം
EDUMART
the first academic hyper market in kerala

Tirurangadi Towers
Jafferkhan Colony Road, Calicut-4
phone.0495 404395, 3918313


അബ്ദുല്‍ രഹ്മാന്‍ ഹാജി, കൂര്‍മത്ത്
മുസ്തഫാ കൂര്‍മത്ത്
മുജീബ് കൂര്‍മത്ത്
അഷ്രഫ് കൂര്‍മത്ത്
മുനീര്‍ കൂര്‍മത്ത്
നൌഷാദ് കൂര്‍മത്ത്

അശ്വമേധം: നവാഗതരെ ഇതിലെ ഇതിലെ

അശ്വമേധം: നവാഗതരെ ഇതിലെ ഇതിലെ

Friday, May 30, 2008

ഹൈക്കോടതി ചോദിച്ചു, കപടസ്വാമിയേയും യഥാര്‍ത്ഥ സ്വാമിയേയും എങ്ങനെ തിരിച്ചറിയും?

കൊച്ചി: കപടസ്വാമിയേയും യഥാര്‍ത്ഥ സ്വാമിയേയും എങ്ങനെ തിരിച്ചറിയും? ഹൈക്കോടതി സര്‍ക്കാരിനോട്‌ തിരക്കി.

കുണ്ഡലിനി സ്വാമി എന്നറിയപ്പെടുന്ന ഇരിങ്ങാലക്കുടയിലെ സജീവന്‍ സ്വാമിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ്‌ ജസ്റ്റിസ്‌ കെ. ഹേമയുടെ ആകാംക്ഷാനിര്‍ഭരമായ ചോദ്യം. വ്യക്തമായ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്‌ കഴിഞ്ഞില്ല. വലിയ വാഗ്‌ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച്‌ പണം തട്ടുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തു വരികയാണെന്ന്‌ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ പി.ജി. തമ്പി വ്യക്തമാക്കി.

സജീവന്‍ സ്വാമിക്കെതിരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും തെളിവിന്റെ അടിസ്ഥാനത്തിലേ പോലീസ്‌ നടപടി എടുക്കു എന്നും അദ്ദേഹം അറിയിച്ചു. ഇത്‌ രേഖപ്പെടുത്തിയ കോടതി നിലവില്‍ മുന്‍കൂര്‍ ജാമ്യം നല്‍കേണ്ട ആവശ്യമില്ലെന്ന്‌ വിലയിരുത്തി ഹര്‍ജി തീര്‍പ്പാക്കി. പോലീസിന്‌ ചോദ്യം ചെയ്യണമെങ്കില്‍ രേഖാമൂലം നോട്ടീസ്‌ നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. നോട്ടീസ്‌ കിട്ടിയാല്‍ സ്വാമി പോലീസില്‍ ഹാജരായി അന്വേഷണവുമായി സഹകരിക്കണം. പൂജ നടത്തി സജീവന്‍ സ്വാമി നേടുന്ന പണം ഭൂമി വാങ്ങാന്‍ ഉപയോഗിക്കുന്നുവെന്ന്‌ ആരോപണമുണ്ട്‌. സ്വാമിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

കപടസ്വാമി എന്ന ആരോപണം തന്റെ സല്‍പ്പേര്‌ തകര്‍ക്കുന്നുവെന്നാണ്‌ സജീവന്‍ സ്വാമിയുടെ പരാതി. ഈ സന്ദര്‍ഭത്തിലാണ്‌ കപടസ്വാമിയേയും യഥാര്‍ത്ഥ സ്വാമിയേയും തിരിച്ചറിയുന്നത്‌ എങ്ങനെയെന്ന്‌ കോടതി ആരാഞ്ഞത്‌.

സന്തോഷ്‌ മാധവന്‍ കേസിനു ശേഷം കപടസ്വാമിമാരെന്ന പേരില്‍ പോലീസ്‌ വേട്ടയാടുകയാണ്‌. ഇത്‌ പലപ്പോഴും ഊമക്കത്തിന്റെയോ, പത്രവാര്‍ത്തയുടെയോ അടിസ്ഥാനത്തിലാണെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു.

തെളിവില്ലാതെ പോലീസ്‌ നടപടിയെടുക്കുകയാണെങ്കില്‍ ഇടപെടേണ്ടിവരുമെന്ന്‌ കോടതി അഭിപ്രായപ്പെട്ടു.


മാതുഭൂമി

കൂരിയാട്ട് ബസ്സപകടം

കൂരിയാട്ട്‌ ബസ്സപകടം: മരണം ആറായി

തിരൂരങ്ങാടി: ദേശീയപാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനുമിടയില്‍ നടന്ന ബസ്സപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാള്‍ കൂടി ഇന്ന്‌ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി.

വെളിമുക്ക്‌ ലക്ഷംവീട്‌ കോളനിയില്‍ ഓച്ചത്ത്‌ കോയയുടെ മകന്‍ ഷമീര്‍(അന്‍സാര്‍- 26), വേങ്ങര അരീക്കുളം താച്ചപറമ്പത്ത്‌ ഹസ്സന്റെ മകന്‍ കുഞ്ഞാലന്‍ (35), ചെമ്മാട്‌ കരിപറമ്പ്‌ കണ്ണാടിത്തടം വടക്കയില്‍ മമ്മദിന്റെ ഭാര്യ ഖദീജ (50), തിരൂരങ്ങാടി കുണ്ടുചിനയിലെ ചെറ്റാലി എന്തീന്‍കുട്ടിയുടെ ഭാര്യ സൈനബ (47), പൂക്കിപ്പറമ്പിലെ ആനയങ്ങാടന്‍ മൊയ്‌തീന്‍കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞാത്തുമ്മ(45) എന്നിവരാണ്‌ ഇന്നലെ മരിച്ചത്‌.

ഇതില്‍ ഷമീര്‍ അപകടത്തില്‍പ്പെട്ട മിനി ബസ്സിന്റെ ഡ്രൈവറാണ്‌.

മാത്രുഭൂമി

കൂരിയാട്ട്‌ അപകട കാരണം മിനിബസ്സിന്റെ അമിതവേഗം

കൂരിയാട്ട്‌ അപകട കാരണം മിനിബസ്സിന്റെ അമിതവേഗം

വേങ്ങര: കൂരിയാട്ടുണ്ടായ ബസ്സപകടത്തിനു കാരണം മിനിബസ്സിന്റെ അമിതവേഗമാണെന്ന്‌ പരിക്കേറ്റവരും നാട്ടുകാരും പറയുന്നു. കൊണ്ടോട്ടിയില്‍നിന്ന്‌ ചെമ്മാട്ടേക്ക്‌ വന്ന മിനിബസ്സ്‌ അപകടം നടക്കുമ്പോള്‍ റോഡിന്റെ വലതുവശത്തുകൂടെയായിരുന്നു വന്നിരുന്നത്‌.

ഇരു ബസ്സുകളും മുഖാമുഖം ഇടിക്കാന്‍കാരണം ഇതാണെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. മിനിബസ്‌ ഇടിച്ച സമയത്ത്‌ പുകകണ്ടതായും ബസ്സിന്‌ തകരാറുണ്ടായിരുന്നതായും പരിക്കേറ്റവര്‍ പറഞ്ഞു.

മാത്രുഭൂമി

കൂരിയാട്ട് ബസ്സ് കൂട്ടിയിടിച്ചു അഞ്ചു പെര്‍ മരിച്ചു

കൂരിയാട്ട് ബസ്സ് കൂട്ടിയിടിച്ചു അഞ്ചു പെര്‍ മരിച്ചു
മലപ്പുറം ജില്ലയിലെ കൂരിയാട്ട് ബസ്സുകല്‍ കൂട്ടിയിറ്റിച്ചു അഞ്ചു പെര്‍ മരിക്കുകയും നിരവധി പെര്‍ക്ക് പരിക്കെല്‍ക്കുകയും ചെയ്തു.

Wednesday, May 28, 2008

വിവാഹം


അത്താഉര്‍ഹ്മാന്രെ വിവാഹം
2008 മെയ് 10 ന്ന് നറ്റന്നു