var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Monday, November 23, 2009

ബാബരി മസ്ജിദ് തകര്‍ച്ചയില്‍ ബി.ജെ.പി നേതാക്കള്‍ക്ക് പങ്ക് : കമീഷന്‍

Monday, November 23, 2009
ബാബരി മസ്ജിദ് തകര്‍ച്ചയില്‍ ബി.ജെ.പി നേതാക്കള്‍ക്ക് പങ്ക് : കമീഷന്‍
ന്യൂദല്‍ഹി : ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തില്‍ ബി.ജെ.പി. നേതാക്കളായ മുന്‍പ്രധാനമന്ത്രി വാജ്പേയി, പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് ജസ്റ്റിസ് മന്‍മോഹന്‍ ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട്. ബാബരി മസ്ജിദ് തകര്‍ച്ച കൃത്യമായി ആസൂത്രണം ചെയ്തതാണെന്നും റിപോര്‍ട്ടില്‍ പറയുന്നതായി കമീഷന്‍ വിവരങ്ങള്‍ പുറത്തുവിട്ട ഇന്ത്യന്‍ എക്സ്പ്രസ് പത്രം ചൂണ്ടിക്കാട്ടുന്നു. ബാബരി തകര്‍ച്ചയില്‍ ചില മുസ്ലിം സംഘടനകളുടെ പങ്കിനേയും കമീഷന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്.
ഇവര്‍ 'കപട മിതവാദിക'ളാണ്. ബാബരി മസ്ജിദ് തകര്‍ച്ചയെ കുറിച്ച് പറയപ്പെട്ട നേതാക്കള്‍ക്ക് അറിയില്ലെന്ന് കരുതാന്‍ യാതൊരു ന്യായവുമില്ല. അവര്‍ ഈ വിഷയത്തില്‍ നിരപരാധികളല്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ന്നതില്‍ പ്രതിഷേധിച്ച്് ബി.ജെ.പി അംഗങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം വെച്ചതിനെ തുടര്‍ന്ന് സഭ രണ്ട് മണി വരെ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഉച്ചക്ക് സമ്മേളിച്ചപ്പോഴും ബി.ജെ.പി. അംഗങ്ങള്‍ ബഹളം തുടര്‍ന്നതിനാല്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ടും അതിന്‍മേലുള്ള നടപടി റിപ്പോര്‍ട്ടും ഉടന്‍ തന്നെ സഭയുടെ മേശപ്പുറത്ത് വെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി.അംഗങ്ങള്‍ ബഹളം വെക്കുകയായിരുന്നു. റിപ്പോര്‍ട്ട് ഈ സമ്മേളനത്തില്‍ തന്നെ സഭയുടെ മേശപ്പുറത്ത് വെക്കുമെന്ന് ആഭ്യന്തര മന്ത്രി പി. ചിദംബരം സഭയെ അറിയിച്ചു.
1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. 17 വര്‍ഷത്തെ തെളിവെടുപ്പിന് ശേഷം ഇക്കഴിഞ്ഞ ജൂണ്‍ 30 നാണ് ലിബര്‍ഹാന്‍ കമ്മീഷണ്‍ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചത്. തുടര്‍ന്ന് റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചെങ്കിലും ചര്‍ച്ച ചെയ്യുകയോ വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയോ ചെയ്തിരുന്നില്ല.
മാധ്യമം

No comments:

Blog Archive