var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Saturday, February 5, 2011

വേദക്കാർ വിശ്വസ്ത സുഹൃത്തുക്കൾ

ഹാ റൂ ൻ യ ഹ് യാ

സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും മതമാൺ ഇസ്ലാം. പക്ഷെ, അതിന്റെ ധർമശാസ്ത്രത്തിന്ന് തെറ്റായ പ്രതിച്ഛായ നൽകാൻ ചില കേന്ദ്രങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുകയാൺ. ഭൂമുഖത്ത് സമാധാനത്തിന്റെയും ക്ഷേമത്തിന്റെയും ഭവനമുണ്ടാക്കാൻ ഇസ്ലാം മനുഷ്യരോടാജ്ഞാപിക്കുന്നു. എന്നാൽ, മുസ്ലിംകൾക്കും ഇതര മതവിശ്വാസികൾക്കുമിടയിൽ സംഘർഷമാണെന്നു വരുത്തിതീർക്കാനാൺ ഈ കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. പക്ഷെ, ക്രിസ്ത്യാനികളെയും ജൂതന്മാരെയും ‘വേദക്കാർ’ എന്ന് ഖുർ ആൻ പരിചയപ്പെടുത്തുന്നത് തികച്ചും നീതിയും കരുണാപരവുമത്രെ. അല്ലാഹു പറയുന്നു:
‘മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്നിതന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്ച്ച യായും അല്ലാഹു ഇഷ്ടപ്പെടുന്നു. [60:8]
‘ഏറ്റവും നല്ലരീതിയിലല്ലാതെ നിങ്ങള്‍ വേദക്കാരുമായി സംവാദത്തിലേര്പ്പെ ടരുത്; അവരിലെ അതിക്രമികളോടൊഴികെ. നിങ്ങള്‍ പറയൂ: "ഞങ്ങള്ക്ക്േ ഇറക്കിത്തന്നതിലും നിങ്ങള്ക്ക്ക ഇറക്കിത്തന്നതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ. ഞങ്ങള്‍ അവനെ മാത്രം അനുസരിക്കുന്നവരാണ്." [29: 46]

സ്വന്തം മതത്തിൽ ആത്മാർത്ഥതയുള്ളവർ വേദക്കാർക്കിടയിലുണ്ടെന്ന് ഖുർ ആൻ പ്രസ്താവിക്കുന്നു:
‘വേദക്കാരിലൊരു വിഭാഗമുണ്ട്. അല്ലാഹുവിലും നിങ്ങള്ക്കിവതീര്ണഒമായ വേദത്തിലും അവര്ക്കകവതീര്ണാമായ വേദത്തിലും വിശ്വസിക്കുന്നവരാണവര്‍. അല്ലാഹുവോട് ഭയഭക്തിയുള്ളവരുമാണ്. നിസ്സാര വിലയ്ക്ക് അവര്‍ അല്ലാഹുവിന്റെ വചനങ്ങള്‍ വില്ക്കു കയില്ല. അവര്ക്കു തന്നെയാണ് അവരുടെ നാഥന്റെ അടുക്കല്‍ മഹത്തായ പ്രതിഫലമുള്ളത്. തീര്ച്ചരയായും അല്ലാഹു അതിവേഗം കണക്കുനോക്കുന്നവനാണ്. [3:199]
‘അവരെല്ലാം ഒരുപോലെയല്ല. വേദക്കാരില്‍ നേര്വണഴിയില്‍ നിലകൊള്ളുന്ന ഒരു വിഭാഗമുണ്ട്. അവര്‍ രാത്രി വേളകളില്‍ സാഷ്ടാംഗം പ്രണമിച്ച് അല്ലാഹുവിന്റെ വചനങ്ങള്‍ പാരായണം ചെയ്യുന്നു.
‘അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു. നന്മ കല്പിംക്കുന്നു. തിന്മ തടയുന്നു. നല്ല കാര്യങ്ങളില്‍ ഉത്സുകരാകുന്നു. അവര്‍ സജ്ജനങ്ങളില്‍ പെട്ടവരാണ്.
‘അവരെന്തു നന്മ ചെയ്താലും അതിന്റെ ഫലം അവര്ക്കുര ലഭിക്കാതിരിക്കില്ല. അല്ലാഹു യഥാര്ഥര ഭക്തന്മാരെ തിരിച്ചറിയുന്നവനാകുന്നു. ‘ [3: 113 – 115]
സത്യവിശ്വാസികളോ യഹൂദരോ സാബികളോ ക്രിസ്ത്യാനികളോ ആരാവട്ടെ; അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്ക്കഅര്മാങ്ങള്‍ പ്രവര്ത്തിയക്കുകയും ചെയ്യുന്നവര്‍ ഒന്നും പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. [5:69]
സ്നേഹം, സമാധാനം, സഹിഷ്ണുത, നീതി എന്നിവയുടെ അടിസ്ഥാനത്തിൽ സ്ഥാപിതമായതായാൺ, ദൈവിക ഗ്രന്ഥങ്ങളിൽ, ഒരു മാതൃകാ സമൂഹം വിവരിക്കപ്പെട്ടിരിക്കുന്നത്. ഉദാഹരണമായി, ജൂതന്മാർക്ക് ദൈവം നൽകിയ തോറ ഒരു മാർഗദർശനമായിരുന്നുവെന്ന് ഖുർ ആൻ നമ്മോട് പറയുന്നു:
നാം തന്നെയാണ് തൌറാത്ത് ഇറക്കിയത്. അതില്‍ വെളിച്ചവും നേര്വ ഴിയുമുണ്ട്. അല്ലാഹുവിന് അടിപ്പെട്ടുജീവിച്ച പ്രവാചകന്മാര്‍ യഹൂദര്ക്ക്ള അതനുസരിച്ച് വിധി നടത്തിയിരുന്നു. പുണ്യപുരുഷന്മാരും പണ്ഡിതന്മാരും അതുതന്നെ ചെയ്തു. കാരണം, അവരെയായിരുന്നു വേദപുസ്തകത്തിന്റെ സംരക്ഷണം ഏല്പിതച്ചിരുന്നത്. അവരതിന് സാക്ഷികളുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കരുത്. എന്നെ മാത്രം ഭയപ്പെടുക. എന്റെ വചനങ്ങള്‍ നിസ്സാര വിലയ്ക്ക് വില്ക്കലരുത്. ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവര്‍ തന്നെയാണ് അവിശ്വാസികള്‍. [5:44]
ചരിത്രപരമായ പ്രശ്നങ്ങൾ, മുൻ വിധികൾ, തെറ്റിദ്ധാരണകൾ എന്നിവയിലൂടെ, മുസ്ലിംകൾക്കും, ക്രിസ്ത്യാനികൾക്കും, ജൂതന്മാർക്കുമിടയിലുണ്ടായിട്ടുള്ള സംഘർഷങ്ങൾക്ക് എന്നെന്നേക്കുമായി ഒരറുതി വരുത്തേണ്ടതുണ്ട്. മൂന്നു മതക്കാരും പരസ്പരം മനസ്സിലാക്കി സഹിഷ്ണുതയോടെ കഴിയേണ്ടതുണ്ട്. അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളേക്കാൾ പൊതുകാര്യങ്ങളും, തൊന്തരവുണ്ടാക്കുന്നവയെക്കാൾ ഗുണപ്രദമായവയും, സംഹാരാത്മകമായവയെക്കാൾ നിർമാണാത്മകമായവയും, പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നവയെക്കാൾ സഹകരണാത്മകമായവയും, വേർതിരിവുണ്ടാക്കുന്നവയെക്കാൾ അവിഭാജ്യമായവയും, ഒറ്റപ്പെടുത്തുന്നവയെക്കാൾ ഐക്യമുണ്ടാക്കുന്നവയും വളർത്തിയെടുക്കുകയാൺ പ്രധാനം. വിശ്വാസികളുടെ ഉത്തരവാദിത്തം ഖുർ ആൻ വിവരിക്കുന്നതിങ്ങനെ:
‘സത്യനിഷേധികളും പരസ്പരം ആത്മമിത്രങ്ങളാണ്. അതിനാല്‍ നിങ്ങളങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നാട്ടില്‍ കുഴപ്പവും വമ്പിച്ച നാശവുമുണ്ടാകും. [8: 73]
ഭൂമുഖത്ത് സമാധാന പാലകരും സമാധാന സംരക്ഷകരുമായി വർത്തിക്കാനാൺ വിശ്വാസികളോട് ഖുർ ആൻ ആജ്ഞാപിക്കുന്നത്. സമാധാന ഭംഗം വരുത്തുന്നവരെ, യാതൊരു നീതീകരണവുമില്ലാതെ യുദ്ധപ്രഖ്യാപനം നടത്തുന്നവർ, നിരപരാധികളെ കൊന്നൊടുക്കുന്നവർ എന്നിവരെ അല്ലാഹു ആക്ഷേപിക്കുകയാൺ ചെയ്തിരിക്കുന്നത്. സകൽ ജനതതിക്കും സമാധാനത്തോടെ വർത്തിക്കാൻ കഴിയുന്ന ഒരു ലോകം സൃഷ്ടിക്കാൻ വിശ്വാസികളോടവൻ ആഹ്വാനം ചെയ്തിരിക്കുന്നു. മാനവരാശിക്ക്, സമാധാനവും സുരക്ഷയും ഉറപ്പു നൽകുക വളരെ പ്രധാനമാൺ.
ധാർമിക മൂല്യങ്ങളിൽ നിന്നുള്ള മനുഷ്യന്റെ അകൽച്ചയാൺ യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും സകല വിധ അഴിമതികളുടെയും മൂല വേർ.
മതത്തിന്റെ പേരിൽ ചിലയാളുകൾ നടത്തുന്ന തലതിരിഞ്ഞ വ്യാഖ്യാനങ്ങൾ, പലപ്പോഴും, മതത്തിന്റെ നീതി ശാസ്ത്രത്തെ കുറിച്ച വേണ്ടത്ര പിടിപാടില്ലാത്തവരിൽ സ്വാധീനം ചെലുത്തിയേക്കും. മത നീതിശാസ്ത്രത്തിന്ന് വിരുദ്ധമായ പ്രവർത്തനങ്ങളിലേർപ്പെടാൻ ഇത് ഹേതുവായി തീരുകയും ചെയ്തേക്കും. വിയോജിപ്പുകളെയും പ്രശ്നങ്ങളെയും ഹിംസാമാർഗത്തിലൂടെ പരിഹരിക്കണമെന്നു വിശ്വസിക്കുകയും, പീഡനങ്ങൾ നടപ്പിൽ വരുത്തുകയും ചെയ്യുന്നവരെ നേരിടുന്നതിൽ വിശ്വാസികളുടെ ഐക്യത്തിന്ന് വളരെ പ്രാധാന്യമുണ്ട്.
ഈ ലക്ഷ്യം നേടിയെടുക്കാൻ പരമാവധി യത്നിക്കുക ഓരോ ക്രിസ്ത്യൻ - ജൂത – മുസ്ലിം വിശ്വാസികളുടെയും ബാധ്യതയാൺ. അല്ലാഹുവിൽ വിശ്വസിക്കുകയും അവന്റെ അംഗീകാരം നേടാൻ ശ്രമിക്കുകയും, അവന്ന് കീഴ്വണങ്ങുകയും, അവനിൽ മാത്രം ഹൃദയം ബന്ധിതമാക്കുകയും, അവനെ വാഴ്ത്തുകയും, അടിസ്ഥാനപരമായി ഒരേ മൂല്യങ്ങൾ പരി രക്ഷിക്കുകയും ചെയ്യുന്ന ക്രിസ്ത്യൻ - ജൂത – മുസ്ലിം വിശ്വാസികൾ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുകയാൺ ശരിയായ രീതി. മതമൂല്യങ്ങ്ല്ക്കനുസൃതമായി ജീവിക്കുകയും നിർമ്മതത്ത്വത്തിന്റെ അപകടങ്ങൾ തടയുകയും, നിരീശ്വര – ഭൌതിക വാദങ്ങൾക്കെതിരെ പടപൊരുതുകയും ചെയ്യുന്നതിന്ന് ആത്മാർത്ഥതയുള്ള വിശ്വാസികൾ ഐക്യപ്പെടേണ്ടതുണ്ട്.
അജ്ഞതയിൽനിന്നും മതമൂല്യങ്ങളുടെ ശത്രുക്കളുടെ പ്രകോപനങ്ങളിൽനിന്നും ഉടലെടുക്കുന്ന മുൻവിധികൾ ഉച്ഛാടനം ചെയ്യപ്പെടേണ്ടതുണ്ട്.
അത്യുന്നത മൂല്യങ്ങൾ ഭൂമുഖത്ത് വ്യാപിക്കുന്നതിന്ന് ഇവരുടെ സഹകരണം ആവശ്യമാൺ. സ്നേഹം, ബഹുമാനം, സഹിഷ്ണ്തത, പരസ്പര ധാരണ, മൈത്രി, സഹകരണം എന്നീ അടിസ്ഥാന സ്തംഭങ്ങളിന്മേൽ നിർമ്മിതമായതായിരിക്കണം ഈ സഹകരണം. കർമങ്ങളുടെ അടിയന്തിരാവശ്യം പരിഗണിച്ച്, സംഘർഷം, ഭിന്നത, തർക്കം എന്നിവയിലേക്കു നയിക്കുന്ന ഘടകങ്ങളിൽ നിന്നും അകന്നു നിൽക്കേണ്ടതുണ്ട്. വേദക്കാരോട് യോജിപ്പിന്നുള്ള മുസ്ലിം ആഹ്വാനം ഖുർ ആൻ ഇങ്ങനെ രേഖപ്പെടുത്തുന്നു:
‘പറയുക: വേദവിശ്വാസികളേ, ഞങ്ങളും നിങ്ങളും ഒന്നുപോലെ അംഗീകരിക്കുന്ന തത്ത്വത്തിലേക്കു വരിക. അതിതാണ്: "അല്ലാഹു അല്ലാത്ത ആര്ക്കും നാം വഴിപ്പെടാതിരിക്കുക; അവനില്‍ ഒന്നിനെയും പങ്കുചേര്ക്കാ തിരിക്കുക; അല്ലാഹുവെ കൂടാതെ നമ്മില്‍ ചിലര്‍ മറ്റുചിലരെ രക്ഷാധികാരികളാക്കാതിരിക്കുക." ഇനിയും അവര്പി ന്തിരിഞ്ഞുപോകുന്നുവെങ്കില്‍ പറയുക: "ഞങ്ങള്‍ മുസ്ലിംകളാണ്. നിങ്ങളതിന് സാക്ഷികളാവുക." [3: 64]


[www.harunyahya.com]

No comments:

Blog Archive