var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Thursday, July 23, 2009

ഇസ്രായേല് – ഭീകരതയുടെ സൃഷ്ടി

ബാര്‍ബറാ ലീ

ഇസ്രായേല്:
ഭീകരത കൊണ്ട് സൃഷ്ടിക്കപ്പെട്ടത്!
രക്തം കൊണ്ട് പോഷിപ്പിക്കപ്പെട്ടത്!
=========================================
ഇസ്രായേല് രക്തത്തിന്മേലും ഭീകരതമേലുമാണ് സൃഷ്ടിക്കപ്പെട്ടതെന്ന് പാശ്ചാത്യര് മറന്നു പോയി
--------------------------------------------------------------------------------------------------------------------------------






ഇസ്രായേല് എന്ന ഭീകര രാഷ്ട്രം

ആദികാല ഇസ്രായേലി ഭീകര ഗ്രൂപ്പുകള്

രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ ഉടനെ, പലസ്തീനില് നിന്നും അറബികളെ ആട്ടിയോടിക്കുകയെന്ന ലക്ഷ്യത്തോടെ അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന മൂന്ന് മൌലിക പാരാ മിലിറ്ററി സയണിസ്റ്റ് സംഘങ്ങള് പലസ്തീനിലുണ്ടായിരുന്നു. Haganah, irgum Zvai Leumi, Stern Gang എന്നിവയാണത്.

ഗാസ ഫുള് സ്കൈല് യുദ്ധമാണ്. പക്ഷെ, പലസ്തീനികള്‍ക്കെതിരായ ഇസ്രായേലിന്റെ 6 പതിറ്റാണ്ട് കാലത്തെ ഏറ്റവും പുതിയ രക്ത രൂഷിത എപിസോഡിലണെന്ന് മാത്രം. ഇവിടെ, ജൂത രാഷ്ട്രം സ്ഥാപിക്കുന്നതിന്ന് രണ്ട് വര്‍ഷം മുമ്പ്, 1946 മുതല്‍ക്ക് മറ്റുള്ളവരെ കുറിച്ച് നിങ്ങള്‍ക്ക് മനസ്സിലാക്കാം. ഈ പട്ടിക വളരെ സുദീര്‍ഘമാണ്; അപൂര്‍ണ്ണവും; തൊന്തരവുണ്ടാക്കുന്നതും. മധ്യ പൌരസ്ത്യ ദേശത്ത്, കഴിഞ്ഞ 60 വര്‍ഷങ്ങളായി പലസ്തീനികളും മറ്റുംസഹിച്ചു പോന്നിരുന്നതെന്തായിരുന്നുവെന്ന് ഇത് കാണിക്കുന്നു. ഗാസയിലും വെസ്റ്റ് ബേങ്കിലും ഈ വംശ നിര്‍മ്മൂലന നയം പരസ്യമായി തുടര്‍ന്ന് പോന്നു. ഇസ്രായേലും ക്റ്റത്തില് പങ്കാളികളായ മറ്റു ഭരണകൂടങ്ങളും ആഗ്രഹിക്കുന്ന രൂപത്തില് പറഞ്ഞുകൊണ്ടിരിക്കുന്ന കനത്ത നിയന്ത്രണമുള്ള അന്താരാഷ്ട്ര മീഡിയകളുടെ സഹായത്തോടെയായിരുന്നു അത്. എപ്പോഴും, അതിശക്തരും വെറുക്കപ്പെട്ടവരുമായ അറബി ജനതയില് നിന്നും കൊച്ചു രാഷ്ടമായ ഇസ്രായേല് സ്വയം പ്രതിരോധം നടത്തിക്കൊണ്ടിരിക്കുകയാണ്.

തങ്ങളുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ കുറിച്ച് അഭിമാനം കൊള്‍ലുന്നവരാണ് ഈ പങ്കാളികളെന്നത് വളരെ താല്പര്യ് ജനകമായ കാര്യമത്രെ. തങ്ങള് ഭീകരന്മാരല്ലെന്നും മോഷ്ടിക്കപ്പെട്ടതും കണ്ടുകെട്ടപ്പെട്ടതുമായ രാജ്യത്ത്, ഇസ്രായേല് രാഷ്ട്രം സ്ഥാപിക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെ സകല അറബികളെയും പലസ്തീനില് നിന്നും നീക്കം ചെയ്യാന് പ്രവര്‍ത്തിക്കുക മാത്രമാണ് തങ്ങള് ചെയ്യുന്നതെന്നും അവര് ഊന്നി പറയുന്നു. ഇവരിലൊരാളെ നമുക്ക് ഉദ്ധരിക്കാം:

‘ നമ്മെ ഭീകരരെന്ന് തിരിച്ചു വിളിക്കുന്നത് സാ‍രമില്ല. കാരണം, അവരെ ഉന്മൂലനം ചെയ്യുന്നതിന്നായി മനുഷ്യത്വ രഹിതമായ കയ്യെറ്റം നാം നടത്തുന്നുണ്ടല്ലോ. രക്തത്തിന്മേല് കെട്ടിപ്പടുത്ത ഈ ഭീകര രാഷ്ട്രം, തെമ്മാടി, തങ്ങളുടെ ഇരകള് തൊടുത്തു വിടുന്ന കൊച്ചു റോക്കറ്റുകള്‍ക്കെതിരെ കള്ളകരച്ചില് നടത്തുന്നുവെന്നതും, ഹമാസ് ഉള്‍പ്പെടുന്നുവെന്നതിനാല് ആയിരക്കണക്കില് സിവിലിയന്മാരെ മായ്ച്ചുകളയാന് ഇതൊരു ഒഴികഴിവായി ഉപയോഗപ്പെടുത്തുന്നുവെന്നതും താല്പര്യ ജനകമായൊരു വസ്തുതയത്രെ.



ബ്രിട്ടീഷ് മാന്റേറ്റിന്നു മുമ്പ്, ജൂത താമസക്കാര് ഹാഷോമര് എന്ന സായുധ കാവല്‍ക്കാരുടെ ഒരു ഗ്രൂപ്പിന്ന് രൂപം നല്‍കി. ബ്രിട്ടീഷ് മാന്‍ഡേറ്റ് വന്ന ശേഷം, അത് ഹഗാന (പ്രതിരോധം) ആയിത്തീര്‍ന്നു. 60,000 സയണിസ്റ്റ് ജൂതന്മാര് അംഗങ്ങളായ ഹഗാനക്ക് 16000 പരിശീലനം ലഭിച്ച ഫീല്‍ഡ് സേനയുണ്ടായിരുന്നു. 6000 മുഴുസമയ പ്രവര്‍ത്തകരുള്ള പാല്‍മാക് എന്നൊരു സേനാ യൂനിറ്റുമുണ്ടായിരുന്നു. 3000 ത്തിന്നും 5000 ത്തിന്നുമിടയില് സായുധ ഭീകരരുള്‍ക്കൊള്ളുന്ന സംഘമായിരുന്നു Irgum Zvain Leuni. 1933 ല് ഹഗാനയെയും പാല്‍മകിനെയും അത് അതിജീവിച്ചു. ആദരവ് നഷ്ടപ്പെടാതിരിക്കാന്, ഹഗാനയുടെ ഭീകരതയുടെ ശക്തി കുറക്കാന് യത്നിച്ച ജൂത ഏജന്‍സിയെ അനുസരിക്കാന് Irgun തയ്യാറായിരുന്നില്ല.


1939 ല് ഇര്‍ഗുനിന്റെ കമാന്റിംഗ് ഓഫീസറായ അബ്രഹാം സ്റ്റേണ് മാതൃ സംഘടന വിട്ട് സ്റ്റേണ് ഗാങിന്ന് രൂപം നല്‍കി. 200 മുതല് 300 വരെയുള്ള മതഭ്രാന്തന്മാരുടെ ഒരു സംഗമായിരുന്നു ഇത്. ഇസ്രായേലിന്റെ ഭാവി പ്രധാന മന്ത്രിമാര് ഈ ഗംങ്ങുകളില് തങ്ങളുടെ പ്രവര്‍ത്തങ്ങളാരംബിച്ചു കഴിഞ്ഞു.

No comments: