var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Friday, December 18, 2009

പ്രണയ വിവാഹം: പ്രത്യേക സമുദായത്തെ ലക്ഷ്യംവെച്ചുള്ള ആരോപണം ശരിയല്ല -കോടതി

Friday, December 18, 2009
കൊച്ചി: പ്രണയ വിവാഹങ്ങളുടെപേരില്‍ ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യംവെച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നതും അന്വേഷണം നടത്തുന്നതും ശരിയല്ലെന്ന് ഹൈക്കോടതി. പ്രണയക്കുരുക്കില്‍പെടുത്തി പെണ്‍കുട്ടികളെ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന കേസിലെ തുടര്‍ അന്വേഷണം തടഞ്ഞാണ് ജസ്റ്റിസ് എം.ശശിധരന്‍ നമ്പ്യാരുടെ വാക്കാലുള്ള നിരീക്ഷണം.

വ്യത്യസ്ത മതസ്ഥര്‍ തമ്മില്‍ പ്രണയവിവാഹങ്ങള്‍ നടക്കുന്നുണ്ട്. പ്രണയമാണ് പരമ പ്രധാനം. ഇത്തരം വിവാഹങ്ങള്‍ക്ക് പ്രത്യേക നിറം നല്‍കി പ്രചാരണം നടത്തുന്നത് ശരിയല്ല. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശികളായ ഷഹന്‍ഷാ, സിറാജുദ്ദീന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഈ കേസുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് ഹരജിയില്‍ ഹാജരായ പെണ്‍കുട്ടികള്‍ മാതാപിതാക്കളുടെ മുഖത്തുനോക്കാന്‍ പോലും തയാറായിരുന്നില്ലെന്നാണ് ഇതിലെ ഉത്തരവില്‍നിന്ന് മനസ്സിലാകുന്നത്. പിന്നീട് കോടതി നിര്‍ദേശപ്രകാരമാണ് പെണ്‍കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പം പോയത്. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തതാണെന്നാണ് മനസ്സിലാകുന്നതെന്നും കോടതി പറഞ്ഞു. കേസ് ഡയറി പരിശോധിച്ചതില്‍നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ പെരുമാറ്റം നീതിപീ~ത്തിന്റെ മനസ്സാക്ഷിയെ ഉലക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ക്രിമിനല്‍ നടപടി നിയമത്തിലെ 162ഫാം വകുപ്പ് പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് നല്‍കുന്ന മൊഴി ഒപ്പിട്ട് സാക്ഷ്യപ്പെടുത്തേണ്ടതില്ല. എന്നാല്‍, ഈ കേസില്‍ രണ്ട് പെണ്‍കുട്ടികളുടെയും മൊഴിയില്‍ എല്ലാ പേജിലും അവരുടെ ഒപ്പും വിരലടയാളവും പതിപ്പിച്ചിട്ടുണ്ട്. ഇത് ക്രിമിനല്‍ നടപടി നിയമത്തിലെ വ്യവസ്ഥയുടെ നഗ്‌നമായ ലംഘനമാണ്. പൊലീസ് ഉദ്യോഗസ്ഥന് ബന്ധപ്പെട്ട നിയമവ്യവസ്ഥയില്‍ അറിവില്ലെന്ന് വിശ്വസിക്കാനാവില്ല. ഇത് അവഗണിക്കേണ്ട കൃത്യവിലോപമല്ല. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം കണ്ടോണ്‍മെന്റ് അസി.പൊലീസ് കമീഷണര്‍ എന്ത് അധികാരത്തിലും സാഹചര്യത്തിലുമാണ് എം.ബി.എ വരെ പ~ിച്ച പെണ്‍കുട്ടികളുടെ മൊഴിയില്‍ ഒപ്പും വിരലടയാളവും നിയമവ്യവസ്ഥ ലംഘിച്ച് രേഖപ്പെടുത്തിയതെന്ന് വിശദീകരിച്ച് 23 ഫനകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍ അന്വേഷണം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് തടഞ്ഞിട്ടുള്ളത്. ഹരജി വീണ്ടും അടുത്തമാസം ആറിന് പരിഗണിക്കും.
ഹരജിക്കാര്‍ക്കുവേണ്ടി അഭിഭാഷകരായ സി.ഖാലിദ്, പി.കെ.ഇബ്രാഹിം, ടി.പി.സാജിദ് എന്നിവര്‍ ഹാജരായി.

madhyamam

No comments:

Blog Archive